പത്തനാപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് ആവേശോജ്വല സ്വീകരണം. രാവിലെ പത്തരയോടെ യാത്ര പത്തനാപുരത്ത് എത്തി.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും, നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാദ്യ മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ടൗൺ സെൻട്രൽ ജംഗ്ഷനിൽ നിന്ന് പുതുയുഗയാത്രയെ സമ്മേളന നഗരിയായ കല്ലും കടവിലേക്ക് സ്വീകരിച്ച് ആനയിച്ചത്.
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുധീർ മലയിൽ, ആർ. പദ്മ ഗിരീഷ്, ബാബു മാത്യു, പള്ളിതോപ്പിൽ ഷിബു,ജെ. ഷാജഹാൻ, അനസ് ഹസൻ, ഡെന്നി വർഗീസ്, ഷിബു താന്നിവിള, മാഹീൻ, ബിജു വാഴയിൽ, യു. നൗഷാദ്, അനീഷ്ഖാൻ,സാജുഖാൻ, ടി. എം. ജാഫർ, ഷേക്ക് നവാസ്, മനോഹരൻ നായർ, ടി. എം. ബിജു, പുന്നല ഉല്ലാസ്, അസാബു ഹുസൈൻ, തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഎമ്മിന്റെ അതിക്രമങ്ങൾക്ക് പകരം ചോദിക്കും: വി.ഡി. സതീശൻ
പത്തനാപുരം: സിപിഎം പ്രവർത്തകർ ഇപ്പോൾ കാട്ടുന്ന അതിക്രമങ്ങൾക്ക് പകരം ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാതെ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് നമുക്കുള്ളതെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. പുതുയുഗ യാത്രയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരി െ ന്റ അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നതി െ ന്റ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന വൻസ്വീകരണം. നൂറ് സീറ്റിലേറെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും വർഗീയത ഏത് കൊലക്കൊമ്പൻ പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നേതാക്കളായ കെ.സി. രാജൻ, എൻ.കെ. പ്രേമ ചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എം. പി, പി. രാജേന്ദ്ര പ്രസാദ്, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി. ജർമ്മിയാസ്, സൂരജ് രവി, ഷാനവാസ്, എ.കെ. ഹഫിസ്, എ.എ. അസീസ്, സുൽഫിക്കർ സലീം, സി.ആർ. നജീബ്, എം. ഷേക്ക് പരീത്, ജി. രാധാമോഹൻ, കെ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പുനലൂരിൽ ഉജ്വല സ്വീകരണം
പുനലൂർ: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് പുനലൂരിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് യാത്രയെ സ്വീകരിച്ച ു . അഞ്ചൽ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല മേഖലകളിൽ നിന്ന് ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ജാഥയെ വരവേൽക്കാൻ എത്തി. പത്തനാപുരത്തെ സ്വീകരണങ്ങൾക്കുശേഷമാണ് പുതുയുഗ യാത്ര പുനലൂരിലെത്തിയത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ വി.ഡി. സതീശനെ സ്വീകരിച്ച് സമ്മേളന വേദിയിലെത്തിക്കുകയായിരുന്നു.
കേരളത്തി െ ന്റ കടബാധ്യത ആറു ലക്ഷം കോടിയാണെന്നും ജനങ്ങൾക്കുമേൽ കനത്ത ബാധ്യതയാണ് എൽഡിഎഫ് സർക്കാർ അടിച്ചേൽപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിലക്കയറ്റത്തി െ ന്റ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പോടെ അത് യാഥാർഥ്യമാകും. സർക്കാരാശുപത്രികളിൽ മരുന്നില്ല. ആരോഗ്യമന്ത്രി ഇതൊന്നും കാണാതെ നാടകം കളിക്കുകയാണ്.
അഴിമതിയും കൊള്ളയുമാണ് സർക്കാരി െ ന്റ മുഖമുദ്ര. വർഗീയ ഭിന്നതയുണ്ടാക്കി ജനകീയ പ്രശ്നങ്ങൾ സർക്കാർ തമസ്കരിയ്ക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഏതു തരം വർഗീയതയേയും എതിർത്തു തോല്പിക്കുമെന്നും അതിനായി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റു നേടി ടീം യുഡിഎഫ് അധികാരത്തിലെത്തും. ഇതി െന്റ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യ െ ന്റ അധ്യക്ഷതയിൽ നടന്ന സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, യുഡിഎഫ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ, ഭാരതീപുരം ശശി, ബി.ആർ.എം. ഷെബീർ, കെ.സി. രാജൻ, എം.എം. നസീർ, വി.ടി. ബൽറാം,അഞ്ചൽ സോമൻ, സൈമൺ അലക്സ്, ഷാനവാസ് ഖാൻ, ജർമിയാസ്, സഞ്ജയ്ഖാൻ, സി. മോഹനൻ പിള്ള, റോയി ഉമ്മൻ, സഞ്ജു ബുഖാരി, കെ. ശശിധരൻ, ഏരൂർ സുഭാഷ്, സി. വിജയകുമാർ, കുളത്തൂപ്പുഴ സലീം, ജി. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.